ന്യൂഡല്‍ഹി: അയോധ്യയിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തിന്റെ (എസ്ഐടി) അന്വേഷണ റിപ്പോര്‍ട്ടില്‍ രാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദ് പരിഷത് നേതാവുമായ ചമ്പത് റായിക്കു ക്ലീന്‍ ചിറ്റ്. എന്നാൽ ക്ഷേത്രനടത്തിപ്പിന്റെ സുപ്രധാന ചുമതലയുണ്ടായിരുന്ന ട്രസ്റ്റ് അഗം അനില്‍ മിശ്രയ്ക്കെതിരേ അന്വേഷണം തുടരുമെന്നും ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
ചന്പത് റായിയെ നേരിട്ടോ അല്ലാതെയോ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനു യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം സൂചന നല്കി. ക്ഷേത്രഭരണത്തിന്റെ സുപ്രധാന ചുമതലകള്‍ അനില്‍ മിശ്രയാണു നിര്‍വഹിച്ചിരുന്നത്. അറസ്റ്റിലായ ലവ്കുശ് മിശ്ര, അനുകല്പ് മിശ്ര തുടങ്ങിയവരുമായി അനില്‍ മിശ്ര അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പ്രതികളില്‍ പലരെയും നിയമിച്ചതും അനില്‍ മിശ്രയുടെ ശുപാര്‍ശപ്രകാരമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്നതെന്നും എസ്എടി ഉന്നതർ വ്യക്തമാക്കി.
അതേസമയം, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ ചന്പത് റായിയും അനിൽ മിശ്രയും അയോധ്യയിൽ തിരിച്ചെത്തി. സന്യാസിമാരുമായി ഇരുവരും സംസാരിക്കുകയും ചെയ്തു. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ക്ഷേത്രം ട്രെസ്റ്റിന് ലഭിച്ചുവെന്നും എന്നാൽ ഉള്ളടക്കം അറിയില്ലെന്നുമാണ് ക്ഷേത്രത്തിലെ ഉന്നതരുടെ പ്രതികരണം.